Wednesday, September 10, 2014

കുപ്പിക്കേളു

എന്‍റെ ഒരു ചെറുകഥ ഓണത്തിന്

ബംഗ്ലൂര്‍ ന്യൂസ്‌ പേപ്പറില്‍.............

എന്‍റെ കഥ പ്രസിദ്ധീകരിച്ചതിലേറെ സന്തോഷം തോന്നി ശ്രീകുമാരന്‍ തമ്പി സാറിന്‍റെയും ഗാനഗന്ധര്‍വ്വന്‍റെയും കൂട്ടുകെട്ടിന്‍റെ ഒരു വാര്‍ത്ത! അതിന്‍റെ
തൊട്ടടുത്ത് എന്‍റെ ചെറുകഥ.

ഇത് പ്രസിദ്ധീകരിക്കാന്‍ എന്നെ സഹായിച്ച സുഹൃത്തിനു  നന്ദി.


സന്ധ്യ രാവിന്‍റെ മാറിലേക്ക്‌ ചായുകയാണ്.....
അപ്പോളും  അയാള്‍ തന്‍റെ കുപ്പികള്‍  സൂക്ഷ്മതയോടെ പൊടി തട്ടി വയ്ക്കുകയായിരുന്നു .ചെറുപ്പം മുതലേ ഉള്ള ശീലം. അത് ജീവിതകാലം മുഴുവന്‍ ഒരു കൂടപ്പിറപ്പ് ആയി..നിധി പോലെ സൂക്ഷിച്ച,ചെറുപ്പത്തില്‍ മണ്ണ്  വാരി കളിച്ച കുപ്പിയും  ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഒന്നും അയാള്‍ നശിപ്പിച്ചിരുന്നില്ല.

"എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന് അയാള്‍ക്കറിയാം..എന്നിട്ടും അയാള്‍ കുപ്പികളെ സ്നേഹിച്ചു .....ഇതാണ്  കുപ്പിക്കേളു(നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേര് )കേളു ശേഖരിക്കുന്ന കുപ്പികള്‍ക്ക്  ഒന്നും അടപ്പില്ലായിരുന്നു.. ഒന്നും മൂടി   വയ്ക്കുന്ന   ശീലം കേളുവിനില്ല  .പല  നിറത്തിലും , പല ആകൃതിയിലും   ഉള്ള കുപ്പികള്‍ അയാള്‍ ശേഖരിച്ചു .അച്ഛന്‍റെ  മരണ  ശേഷം ആ ഇടുങ്ങിയ   വീട്ടില്‍   കുപ്പിയോടു    ഒട്ടി ചേര്‍ന്ന്  അയാള്‍ കിടന്നു ..

പിന്നീട് എപ്പോളോ അയാള്‍ കുപ്പിക്കുള്ളിലെ നിറമുള്ള ദ്രാവകത്തിന്നടിമയായി.വിവാഹം കഴിഞ്ഞിട്ടും അയാള്‍ കുപ്പികളോടുള്ള കലശലായ പ്രേമം വെടിഞ്ഞില്ല...പിന്നെ ആ വിഷദ്രാവകം വില്‍ക്കുന്ന മുതലാളിയായി..നാട്ടുകാര്‍ ആവോളം നുകര്‍ന്നു..പണം മേല്‍ക്കുമേല്‍ വര്‍ധിച്ചു..നിറമുള്ള ദ്രാവകത്തിന്‍റെ ലഹരിയില്‍  പോലും  അയാള്‍ കുപ്പികളെ എറിഞ്ഞുടച്ചില്ല ...ഭാര്യയെക്കാളും നെഞ്ചില്‍ ഒട്ടി നിന്നത് കുപ്പികളാണ് എന്ന് മനസ്സിലാക്കി  ,ഇരട്ടക്കുട്ടികളില്‍ ഒന്നിനെയും എടുത്ത് അവള്‍ പോയി.. "എറിഞ്ഞുടക്കാനും, സ്വയം  വീണ് ഉടയാനും " ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്  എന്ന സത്യം അപ്പോളും അയാള്‍ ആരോടും പറഞ്ഞില്ല

ഭാര്യയുടെ വേര്‍പാടിന് ശേഷം അയാളെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്‍റെ ചില്ലലുമാരയിലെ കുപ്പികളുടെ  സാന്നിധ്യമായിരുന്നു  ...ആശയും  ആശങ്കയും  പങ്കുവയ്ക്കാന്‍ ആളില്ലാതായപ്പോള്‍ ഏകാന്തമായ അയാളുടെ  മനസ്സ് കുപ്പികളോട് കൂടുതന്‍ അടുത്തു.പിന്നെയുള്ള ചിന്ത കുപ്പികള്‍ മാത്രമായി .. വാര്‍ധക്യ സഹജമായ അസ്വസ്ഥതകള്‍ക്കൊപ്പം കുപ്പികളുടെ എണ്ണവും കൂടി വന്നു..തന്‍റെ ബിസിനസ് പാതി വഴിക്കായി, ഒന്നുമില്ലാത്ത അവസ്ഥയിലും ചിന്ത മറ്റൊന്നായിരുന്നില്ല ...

ഒരു ഉപകാരവുമില്ലാത്ത ഈ  കുപ്പികള്‍ എന്തിനു എന്ന് മരുമകളുടെ ചോദ്യം മനസ്സിനെ മുറിപ്പെടുത്തി.. പക്ഷെ അതിലേറെ ദു:ഖിപ്പിച്ചത്  താന്‍ സ്നേഹിച്ചു വളര്‍ത്തിയ മകന്‍ തന്‍റെ നേരെ ഓങ്ങിയതായിരുന്നു.... മകനും  ഭാര്യയും   താമസിക്കുന്ന വീട്ടില്‍ കുപ്പികള്‍ (ഒപ്പം താനും) അധികപ്പറ്റാണെന്ന സത്യം അയാള്‍ മനസ്സിലാക്കുകയായിരുന്നു..

അശാന്തി പെയ്യുന്ന മനസ്സില്‍ നിന്ന് രാത്രി പകലാവാനും, പകല്‍ രാത്രിയാകാനും അയാള്‍ പ്രാര്‍ഥിച്ചു   ..താന്‍  ഒരു മാറാരോഗിയാണെന്ന   സത്യം അറിയാന്‍ താമസം ഉണ്ടായില്ല  ...ആശുപത്രിക്കിടക്കയില്‍ തന്‍റെ പ്രിയ കുപ്പികളില്‍ മരുന്ന് നിറഞ്ഞു നിന്നത്   കണ്ടപ്പോള്‍  എതെന്നില്ലാത്ത  ലജ്ജ തോന്നി..
തന്നെ   വിട്ടു   പോയ  ഭാര്യയുടെ സ്നേഹത്തിന്‍റെ  വില   അറിഞ്ഞ  നിമിഷങ്ങള്‍ ... ഭാര്യ,മക്കള്‍, അമ്മ അങ്ങിനെ  അങ്ങിനെ ഓര്‍മ്മകള്‍  ഒരു നിമിഷം അയാളുടെ മനസ്സിലേക്ക് ഇരമ്പിയിറങ്ങി.

"എറിഞ്ഞുടക്കപ്പെട്ട  ജീവിതം  ...അതോ    സ്വയം വീണ് തകര്‍ന്നതോ  ?" ഈ തിരിച്ചറിയലിനു സമയം വൈകിയോ?

എല്ലാത്തിനും    കാരണം  ഈ കുപ്പികള്‍ ആണ് ...
വേദന  കടിച്ചമര്‍ത്തി  വലിപ്പിനുള്ളിലെ  ആ ചെറിയ  കുപ്പിയുടെ അടപ്പ് തുറന്നു.. അതെ.. കുപ്പികള്‍ പലവിധം. ഇത്തിരി പോന്ന ഈ കുപ്പിയില്‍ ഉള്ള വിഷം, ഇത് തന്നെ ആയിരുന്നല്ലോ പോയ ദിനങ്ങളില്‍ എല്ലാദിവസവും താന്‍ ആസ്വദിച്ച്കുടിച്ചിരുന്നത്!
ഇന്ന് ഒരൊറ്റ ദിനം കൊണ്ട് ജീവന്‍ കളയാന്‍ പോകുന്നു.... ഇനി ഒരു നിമിഷം വൈകിക്കൂടാ..


ആശുപത്രി  ജീവക്കാര്‍  അയാളുടെ ജീവനറ്റ  ശരീരം  എടുക്കുമ്പോള്‍  "എറിഞ്ഞുടക്കാനും സ്വയം വീണ് തകരാനാനും ആണ്  ലോകം കുപ്പികളെ സൃഷ്ടിക്കുന്നത്" എന്ന ആ സത്യം എഴുതിയ തുണ്ട് കടലാസ്സ് ആരും ശ്രദ്ധിക്കാതെ കട്ടിലിന്‍ താഴെ വീണു കിടന്നിരുന്നു.

16 comments:

  1. എന്‍റെ ഒരു ചെറുകഥ ഓണത്തിന്

    ബംഗ്ലൂര്‍ ന്യൂസ്‌ പേപ്പറില്‍.............

    ReplyDelete
  2. കഥ മാത്രം വേറെ ടൈപ്പ് ചെയ്ത് താഴെ ചേര്‍ക്ക്.
    അല്ലാതെ വായിക്കാന്‍ കഴിയുന്നില്ല.

    ReplyDelete
  3. :) പറയാനുള്ളത് രാംജി പറഞ്ഞു

    ReplyDelete
  4. വായിക്കാന്‍ പറ്റുന്നില്ലല്ലോ :(

    ReplyDelete
  5. കഥ പ്രസിദ്ധീകരിച്ചതിൽ വളരെ സന്തോഷം. സമകാലിക പ്രാധാന്യമുള്ള വിഷയം.

    കുപ്പിയെപ്പറ്റി ഞാനും ഒരു ലേഖനം എഴുതിയിട്ടുണ്ട്.

    ReplyDelete
  6. @റാംജി സര്‍, എന്‍റെ ബ്ലോഗില്‍ ഇതിനു മുന്നേ പോസ്റ്റിയ താണ് സര്‍ മുന്നേ വായിച്ചതാകാം.ഏതായാലും ഒന്നുകൂടി ഇട്ടിട്ടുണ്ട്.മദ്യത്തിന്‍റെ ലഹരിയെ കേരളത്തില്‍ നിന്നും തുടച്ചു മാറ്റാന്‍ പോവുകയല്ലേ...
    @ഫൈസല്‍ ബാബു,Mubi: ഇട്ടിട്ടുണ്ട് കേട്ടോ
    @Harinath : നന്ദി വായിക്കാന്‍ ശ്രമിച്ചതിനും അത് ഇവിടെ പോസ്റ്റിയതിനു
    ഭൂഗോളം വിസിറ്റ് ചെയ്തിട്ടുണ്ട് ലേഖനം വായിച്ചു കേട്ടോ

    ReplyDelete
  7. ശരിയാണല്ലോ. രണ്ടു കൊല്ലം മുന്പ് അല്ലെ?
    വായിച്ചപ്പോള്‍ ഓര്‍ക്കുന്നു.
    അഭിനന്ദനങ്ങള്‍ റാണി.

    ReplyDelete
  8. ആഹാ... ഇത് നമ്മടെ പഴേ കുപ്പിക്കഥയാണല്ലേ!

    ReplyDelete
  9. നലല കഥക്ക് ആശംസകൾ !

    ReplyDelete
  10. ഉവ്വ്.....വായിച്ചിട്ടുണ്ട്....പണ്ടെപ്പോഴോ.
    എന്നാലും ഭാഗ്യവതി തന്ന്യാണെ. ദാസങ്കിളിനൊപ്പം ഫോട്ടം. ഹ്ഹൗ!
    പോസ്റ്റിനേക്കാളും സന്തോഷത്തോടെ വായിച്ചത് ആ വാർത്തയാ :)

    അഭിനന്ദനംസ് ണ്ട് ട്ടാ!

    ReplyDelete
  11. നന്നായിട്ടുണ്ട്‌!!!

    ReplyDelete
  12. ബാക്കി പോസ്റ്റുകൾ വരട്ടേ!!!!

    ReplyDelete
  13. വായിക്കാൻ പറ്റുന്നില്ലെങ്കിലും അച്ചടി
    മാധ്യമത്തിൽ പ്രത്യക്ഷയായതിന് അഭിനന്ദനങ്ങൾ കേട്ടൊ ദേവു

    ReplyDelete