യാഗഭൂമിയിലെ ശൈവപുണ്യം........കൊട്ടിയൂര്‍ വൈശാഘോത്സവത്തെക്കുറിച്ച് 'ഹിന്ദു വിശ്വ ' മാസികയില്‍ എന്റെ ലേഖനം .......ഹര ഹര മഹാദേവാ..
Saturday, June 17, 2023
യാഗഭൂമിയിലെ ശൈവപുണ്യം
Friday, January 13, 2023
ചിദംബര കാഴ്ചകൾ
യാത്രകൾ
എന്നും എനിക്കൊരു ഹരമാണ്. നിലാവുള്ള രാത്രിയിൽ, നേർത്ത തണുപ്പുള്ള രാത്രിയിൽ
ഒറ്റയ്ക്ക് നടക്കാൻ , പ്രകൃതിയെ കണ്ടറിയാൻ,നേർത്ത തണുപ്പുള്ള രാത്രിയിൽ പുറത്തെ
കാഴ്ചകൾ കണ്ട് കണ്ണും നട്ടിരിക്കാൻ,സുന്ദരമായ പ്രകൃതി ഭംഗി ഒറ്റക്ക്
ആസ്വദിക്കാൻ ,എന്നിലേക്ക് ആഴത്തിൽ അലിയാൻ എന്തിനേറെ ,പുതിയ സ്ഥലങ്ങൾ ,ഭാഷ,ജനങ്ങൾ
.. എല്ലാം എല്ലാം ..
ജീവിതം
തന്നെ ഒരു യാത്രയാണ് കയ്പ്പും മധുരവും നിറഞ്ഞ യാത്ര..
ഈ
യാത്രയിൽ ഇനിയെത്ര ദൂരം!
അങ്ങിനെ
ഞാൻ നവംബര് 25 നു ഒരു യാത്ര പുറപ്പെടുന്നു.
നീണ്ട
ഐടി ജീവിതത്തിൽ നിന്നും വിട വാങ്ങിയിട്ട് 7 വർഷം ,ഇപ്പോൾ തിരക്കുള്ള ഒരു വ്യാപാരി
(കോമൺ സർവീസ് സെൻറർ). വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യാത്ര!!
ഉച്ചയ്ക്ക്
2 മണിക്ക് യാത്ര പുറപ്പെട്ടു. കൂടെ ഉള്ളവരെ കുറെ പേരെ അറിയില്ല എങ്കിലും വഴിയേ
പരിചയപ്പെടാമല്ലോ ..
കണ്ണൂര്
മണത്തണയിൽ നിന്നും പുറപ്പെട്ട് നിലമ്പൂർ റോഡ് വഴി ഗൂഡല്ലൂർ -ഊട്ടി-മേട്ടുപ്പാളയം
സേലം വഴി ചിദംബരം. ഉച്ചഭക്ഷണവും കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. ബസ്സിൽ നല്ല
രസമായിരുന്നു . എല്ലാരുടെ പരിചയപ്പെടാലിന് ശേഷം ഗായകരായ യാത്രികരുടെ ഗാനങ്ങൾ
അതിമനോഹരങ്ങളായിരുന്നു. സമിതിയുടെ പ്രസിഡണ്ട്,സെക്രട്ടറി,ട്രഷറർ എല്ലാവരുടെയും
സഹകരണം വളരെ പ്രാധാന്യം അർഹിക്കുന്നത് തന്നെ. ഇതിൽ യൂത്ത് വിങ്, വനിത വിംഗ് ന്റെ ഗാനങ്ങളും അന്താക്ഷരിയും ഞാൻ നന്നായി ആസ്വദിച്ചു.
രാത്രി ഭക്ഷണം കരുതിയിട്ടുണ്ടായിരുന്നു. കൂടാതെ പാചകക്കാരും പാത്രങ്ങളും കൂടെയുണ്ട്. എല്ലാം പാചകം ചെയ്ത് കഴിക്കുന്ന ആ സുഖം ഒന്നു വേറെ തന്നെ!!
അതി
രാവിലെ ചിദംബരത്ത് എത്തി.
തമിഴ് നാട്ടിലെ ചിദംബരത്തുള്ള ശിവക്ഷേത്രം.
എന്റെ പഴയ വായനയിൽ മനസ്സിൽ അതിയായ പതിഞ്ഞുപോയ ഒരു ആഗ്രഹം ആണ് ചിദംബരം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ എന്ന കൃതി ആയിരുന്നു മൂല കാരണം.
ചിദംബരം പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന് . ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ 108 നാട്യ ഭാവങ്ങളും അവതരിപ്പിക്കുന്ന ചിത്രങ്ങൾ കാണാം ...
ഭൂമി,ആകാശം,അഗ്നി,ജലം,വായു എന്നിങ്ങനെ പഞ്ചഭൂതങ്ങൾ
കിഴക്കേ ഗോപുരം ചോള രാജവംശക്കാലത്ത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. നടരാജൻ ആനന്ദനടനം ആടുന്ന ചിദംബരം....
"ആനന്ദനടനം ആടിനാൻ .." ഈണം മനസ്സിൽ മൂളി.
എന്താണ് ചിദംബര രഹസ്യം?
ചിത്തിനെ ആകാശമാക്കുന്ന .. ആകാശഭാവം എന്നുവച്ചാൽ രൂപമില്ലാത്ത .. മനസ്സിനെ ഉണർത്തുന്ന ആ ഭാവം..
ഹൃദയത്തെ ആനന്ദമാക്കുന്ന ദേവന്റെ സ്ഥാനം ..
ചിദംബര രഹസ്യം തേടിയുള്ള യാത്ര...
മോക്ഷം തേടി, ജന്മാന്തര പുണ്യം തേടി ആനന്ദ നടരാജന്റെ ന ടയ്ക്കലെത്തുന്നവരുടെയെല്ലാം ഹൃദയത്തിലുണ്ടാവാം അനവധി അനവധി അനുഭവങ്ങളുടെ കദന ഭാരം.
ദുഖത്തിന്റെ ഇരുട്ടിൽ നിന്നും മുക്തി തരണേ ,മോക്ഷം നല്കി
അനുഗ്രഹിക്കണേ എന്ന പ്രാർഥന ആകാം ഓരോ ഭക്തരുടെയും ഉള്ളിന്റെഉള്ളിൽ .
ജീവിതത്തിൽ അറിയാതെ സംഭവിച്ചുപോയ തിന്മകളെ എല്ലാം നീക്കിക്കളയണേ എന്നു അറിയാതെ പറഞ്ഞു .
കിഴക്കേ നടക്കു മുന്നിൽ എത്തിയപ്പോൾ ആകാശത്തിന്റെ അനന്തനീലിമയിൽ കൈകൂപ്പുന്നതുപോലെ തോന്നി ക്ഷേത്ര ഗോപുരം.
ഓരോ ഗോപുര നിലയിലും ഭരതന്റെ നാട്യ ശാസ്ത്രത്തിലെ അഭിനയമുദ്രകൾ !!! മിഴിവുറ്റ ശില്പ വിസ്മയങ്ങൾ !!!!
വായൂ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ് ആന്ധ്രാ പ്രദേശിലെ കാളഹസ്തി ക്ഷേത്രം.
ആകാശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചഭൂത ക്ഷേത്രമാണ് ചിദംബരത്തെ ചിദംബരം ക്ഷേത്രം.
Saturday, November 24, 2018
കൗമാര ലഹരി
അമ്മു ഹോസ്റ്റലിലെ ഇടനാഴിയിലൂടെ കുറച്ചു വേഗത്തിൽ നടന്നു . സമയം പോയോ? വാച്ചിൽ സമയം കൂടുതൽ ആണ് സെറ്റ് ചെയ്യുന്നത്. ഒരു സീരിയസ് കിട്ടാൻ വേണ്ടി.. എല്ലാവരും ക്ലാസ്സിലേക്കു പോയി. ഇന്നെന്തേ ഇത്ര വൈകിയത്? റൂം നം.20 ,40 എല്ലാം നിശബ്ദത . വാർഡൻ സീറ്റിൽ ഇല്ല. വേഗം റെജിസ്റ്ററിൽ പേരെഴുതി. തീയതി .. ഓർമ്മയുണ്ട് 30 ഒക്ടോബർ.
ഗോയിങ് ടു ഹോം എന്ന് എഴുതുമ്പോൾ ഒരു കുറ്റബോധം.. ഒപ്പ് ഇടുമ്പോൾ പുറകിൽ നിന്നും വാർഡന്റെ ശബ്ദം " കുട്ടി ഇന്ന് വീട്ടിലേക്കല്ലേ വെള്ളിയാഴ്ച അല്ലെ". അതെ എന്ന് മറുപടിയും പറഞ്ഞു ധൃതിയിൽ നടന്നു. ഉള്ളിൽ ഒരു കുറ്റബോധത്തിൻ്റെ അലകടൽതിര ചീറിവരുന്നുണ്ടായിരുന്നു.
ക്ലാസ്സിൽ എത്തിയപ്പോൾ ആൻ മരിയ വന്നിരുന്നു. സീറ്റിൽ ഇരുന്നപ്പോൾ തിരിഞ്ഞുനോക്കി എന്തോ ആംഗ്യം കാണിക്കുന്നു.ഇന്നലെ വാട്സ് അപ്പ് മെസ്സേജ് നു റിപ്ലൈ അയക്കഞ്ഞതിനു പരിഭവമുണ്ടോ എന്തോ! അമീറിനെ പരിചയപ്പെടുത്തി തന്നതോ ആൻ തന്നെ... പഠിത്തത്തിൽ തീരെ ശ്രദ്ധ കുറഞ്ഞോ തനിക്ക്!!
ഇന്റർവെൽ നേരത്ത് ആൻ പാഞ്ഞു വന്നു
"ഡീ നീ പെർമിഷൻ വാങ്ങിയോ?"
"ഇല്ല ആൻ ... എനിക്ക് വയ്യ . ഇന്നേവരെ അമ്മയോട് ഞാൻ കള്ളം പറഞ്ഞില്ല. വേണ്ട ഡാ ഞാൻ തളർന്നു പോകും"
"നീ എന്താ ഇങ്ങിനെ? പണ്ടുള്ള പോലെ ഒന്നുമല്ല ഈ കാലം.
ജീവിതം ആസ്വദിക്കാനുള്ളതാണ് വേണമെങ്കിൽ ഞാനും കൂടി വരാം ലീവ് കിട്ടാതിരിക്കില്ല . നമുക്ക് മറൈൻ ഡ്രൈവിലൂടെ നടക്കാം..ബോൾഗാട്ടിയിൽ പോയി ഐസ്ക്രീം നുണയാം... ബോട്ടിങ് നു പോവാം
ഏതോ അനുഭൂതിയില്‍ മുങ്ങിപ്പൊങ്ങി, സ്വയം മറന്ന്, ഏതോ സ്വപ്നലോകത്ത് പറന്നു പറന്നിങ്ങനെ... അതാണ് പ്രണയത്തിന്‍റെ മായാജാലം.
രാഹുലും അമീറും ഉണ്ടല്ലോ
നിനക്ക് അമീറിനെ വേണ്ടേ ?!!"
അസ്വസ്ഥ മനസ്സോടെ അവർ പറഞ്ഞു "വേണം"
"എങ്കിൽ അമ്മയോട് പറയൂ ഇന്ന് സ്റ്റഡി ടൂർ ഉണ്ട് എന്ന് "
ഇതൊക്കെ കണ്ടു കൊണ്ട് ആകാശ് അടുത്ത ക്ലാസിനു മുന്നിൽ നിന്നിരുന്നു.മെല്ലെ അമ്മുവിൻ്റെ നേരെ വന്നു.
ആൻ വേഗം ക്ലാസ്സിലേക്ക് മടങ്ങി
"എന്താ അവൾ കുശുകുശുക്കുന്നത് കണ്ടത്? എന്തിനാ അമ്മൂ അവളൂടെ കൂടെ കൂടണ്ടാ എന്ന് ഞാൻ പറഞ്ഞില്ലേ ഞാൻ കേട്ടു എങ്ങോട്ടാ നിങ്ങൾ പോവാൻ പ്ലാൻ ഇട്ടത്?"
"ഇന്നത്തെ കാലത്തെ കുറിച്ചു അറിയുമോ നിനക്ക് ? പൊട്ടി പെണ്ണേ !!
ഇന്നത്തെ കേരളം ഒട്ടും സുരക്ഷിതമല്ല; സുഹൃത്തുക്കളെ പോലും ഭയക്കേണ്ട കാലം.
അന്നത്തെ പ്രണയം തുറന്നുപറയാനുള്ള ഏകമാർഗം കത്തുകളായിരുന്നു. ... പ്രണയിനികൾക്ക് പ്രണയം പങ്കുവെയ്ക്കാനോ ഒരുമിച്ചിരുന്ന് സംസാരിക്കുവാനോ ഉള്ള ഇടമായിരുന്ന പാർക്കുകളിൽ പോലും ഇന്ന് ...
മൊബൈലിൽ വാട്സ് ആപ്പും ചാറ്റിങ്ങും ഫേസ്ബുക്കും ... അവസാനം
എന്താണ് നടക്കുന്നത് എന്നറിയുമോ?"
"ഉം..." മൂളിക്കേട്ടു അമ്മു അവൾ പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് മുഖമൊന്നു തുടച്ചു .
ഓർത്തു തൻ്റെ ബാല്യം. അന്ന് അമ്മയായിരുന്നു തനിക്ക് കൂട്ട്. ഇവളെ എന്താ കളിയ്ക്കാൻ വിട്ടു കൂടെ എന്ന് ആകാശ് ചോദിക്കാറുണ്ടായിരുന്നു. ആരുടെയും കൂടെ കൂടാതെ ഇങ്ങിനെ ഇരുന്നാൽ ശരിയാവില്ല എന്ന് പറഞ്ഞതും തന്നെ കൂട്ടുകാരോടൊത്തു കളിയ്ക്കാൻ പ്രേരിപ്പിച്ചതും അവൻ തന്നെ. ചിറ്റമ്മയുടെ മോൻ. കളിക്കുമ്പോൾ ചെറുതായി ഒന്ന് വീണാൽ, മുറിഞ്ഞാൽ തൻ്റെ മുഖം ഒന്ന് മങ്ങിയാൽ ഓടി വന്നു ചേർത്ത് പിടിക്കും. വീട്ടിൽ കൊണ്ടുപോയി വിടും.
ഇന്ന് അവൻ വളർന്നു ഒത്ത പുരുഷൻ ആയിരിക്കുന്നു. എഞ്ചിനീയറിംഗ് നു വിടുമ്പോൾ 'അമ്മക്ക് പേടിയായിരുന്നു. "ആകാശ് നീ ഉണ്ടല്ലോ ..ഇന്നേ വരെ എൻ്റെ മോളെ ഞാൻ പിരിഞ്ഞിട്ടില്ല "
എന്ന് പറഞ്ഞു തിരിയുമ്പോൾ അമ്മയുടെ സാരിത്തലപ്പിൽ നനവുണ്ടായിരുന്നു.
തൻ്റെ കൈയും പിടിച്ചു കോടതിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ അമ്മയുടെ സാരിത്തലപ്പിൻ്റെ നനവ് ഞാൻ അറിഞ്ഞിരുന്നു. അച്ഛൻ എന്നയാളുടെ മുഖം അന്ന് അവസാനമായി കണ്ട അവ്യക്ത രൂപം.
അന്ന് മുതൽ 'അമ്മ തന്നെ കൂട്ട് .
ആ അമ്മയെ ആണ് താൻ പറ്റിക്കാൻ നോക്കുന്നത്. തൻ്റെ ഉള്ളൊന്നു പിടഞ്ഞു.
"ഇങ്ങോട്ട് നോക്ക്" ആകാശ് കടുപ്പിച്ചു പറഞ്ഞു.
മുഖം താഴ്ത്തി നിന്ന അവൾ ആകാശിനെ മെല്ലെ മുഖമുയർത്തി നോക്കി.ആ കണ്ണുകളിലേക്ക് നോക്കാൻ വയ്യ. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യ രശ്മികൾപോലും വഴിമാറി സഞ്ചരിക്കും.
അവൻ തുടർന്നു.....
"സന്ധ്യ മങ്ങിയാൽ കാണുന്ന എല്ലാം സ്ത്രീ ശരീരങ്ങളും കാമത്തിൻറെ കണ്ണുകളാലാണ് കാണുക. ... സാഹചര്യത്തിൽ ഒത്തു കിട്ടുന്ന പെണ്ണിനെ ഒന്ന് തോണ്ടാനും പിടിക്കാനും തോന്നും.പെണ്ണ് വെറും ഒരു ഭോഗവസ്തു..
നീ അറിയുമോ ഒരു തലമുറയുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്നവിധം കഞ്ചാവടക്കമുള്ള ലഹരി വസ്തുകളുടെ ഉപയോഗം കേരളത്തില്‍ വ്യാപിക്കുകയാണ്.ലഹരിയുടെ മായാലോകത്തിലേക്കുള്ള വാതായനം നിങ്ങളുടെ മുന്നിൽ തുറന്നിട്ടിരിക്കുകയാണ്. ഓരോ അടിയും സൂക്ഷിക്കുക ! സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ദിവസവും പത്രത്താളുകളിൽ കാണുന്നില്ലേ അമ്മു... ഈ കൊച്ചിയിൽ ലഹരി മാഫിയ ആയിരം കൈയുള്ള നീരാളിയെ പോലെ മുന്നിലുണ്ട്. ഒരിക്കലും അതിൽ വീണു പോകരുത്.. അതിലുപരി ആ അമ്മയെ വിഷമിപ്പിക്കരുത് മോളെ....
മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെയേ അവർ നിങ്ങളോട് പെരുമാറുകയുള്ളൂ. ഈ കൂട്ട് വേണ്ടാ .......
പക്വമായ ആ വാക്കുകൾ!!
ഇത്രയും കേട്ട് തൻ്റെ നെഞ്ച് തകരുന്നത് പോലെ തോന്നി കണ്ണിൽ കാർമേഘം മഴ പെയ്യിക്കാന് തുടങ്ങി... അത് കണ്ടപ്പോൾ അവൻ തന്നെ ചേർത്ത് പിടിച്ചു അന്നത്തെ പോലെ ..... "ഇല്ല ആകാശ്... ഞാൻ തെറ്റ് ചെയ്യില്ല...സത്യം എനിക്ക് ബോധ്യമായി..."
വഴി തെറ്റുമ്പോൾ വഴികാട്ടിയായ് ദൈവം എത്തും പോലെ ആകാശ് !!
അവൻ പറഞ്ഞു എൻ്റെ അമ്മു നല്ലവളാ... ഇനിയും അങ്ങിനെ തന്നെ. ഈ ഏട്ടൻ അടുത്ത വര്ഷം ഇവിടുണ്ടാകില്ല കോഴ്സ് കഴിഞ്ഞു പോകും. നല്ല കുട്ടിയായി ഇരിക്കൂ.. മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കൂ.. നിന്നെ കുറ്റപ്പെടുത്തില്ല ഞാൻ...
വേഗം ക്ലാസ്സിൽ ചെല്ലൂ ... ഈ ലഹരി നമുക്ക് വേണ്ട...
അവൾ തിരിച്ചു നടന്നു.ശൂന്യമായിരുന്നു മനസ്സ്......
കർച്ചീഫിൽ നനവ് പറ്റിയിരിക്കുന്നു... ഇനി ഇങ്ങിനെ ഒന്നുണ്ടാവില്ല ഉറപ്പിച്ചു.
അറിയില്ല വേറെ ഏതോ ഒരു ലോകത്തു എത്തിയത് പോലെ ആയിരുന്നു... ഞാൻ ഇങ്ങിനേ ആയിരുന്നില്ല...തെറ്റ് പറ്റിഇനി അത് ആവർത്തിക്കില്ല..... അപ്പോളേക്കും തൻ്റെ മൊബൈൽ ഫോൺ ശബ്ദിച്ചു...
അമ്മയായിരുന്നു...
"ഹലോ മോളെ .... "
"'അമ്മ പറയൂ.." അവൾ കൊഞ്ചി..
"മോൾ ഇന്ന് വരില്ലേ... സ്റ്റഡി ടൂറിനു ഒന്നും പോവണ്ട... എനിക്ക് മോളെ കാണാതിരിക്കാൻ വയ്യ.."
"ഇല്ലമ്മേ ഞാൻ പോവുന്നില്ല.... ക്ലാസ് കഴിഞ്ഞ് വരാൻ ഇരിക്കുവാ....അമ്മയെ കാണാതെ എനിക്ക് പറ്റുന്നില്ല...."
------------------------------------------------------------------------------------------
Saturday, January 2, 2016
പുതുവർഷപ്പുലരിയിൽ ദേവൂട്ടി
എന്ടെ അച്ഛമ്മ
Wednesday, September 10, 2014
കുപ്പിക്കേളു
ബംഗ്ലൂര്‍ ന്യൂസ് പേപ്പറില്‍.............
എന്‍റെ കഥ പ്രസിദ്ധീകരിച്ചതിലേറെ സന്തോഷം തോന്നി ശ്രീകുമാരന്‍ തമ്പി സാറിന്‍റെയും ഗാനഗന്ധര്‍വ്വന്‍റെയും കൂട്ടുകെട്ടിന്‍റെ ഒരു വാര്‍ത്ത! അതിന്‍റെ
തൊട്ടടുത്ത് എന്‍റെ ചെറുകഥ.
ഇത് പ്രസിദ്ധീകരിക്കാന്‍ എന്നെ സഹായിച്ച സുഹൃത്തിനു നന്ദി.
Thursday, June 12, 2014
കൊട്ടിയൂര്‍ - വൈശാഖോത്സവത്തിന്‍റെ നിറവില്‍
Tuesday, February 11, 2014
ഒരു പൂവിന്‍റെ പ്രണയം
"റോസിന്‍....പ്രണയദിനാശംസകള്‍!!! ഞാന്‍ നിന്നെ പ്രണയിക്കുന്നു......ഈ ദിനത്തില്‍ ഞാന്‍ എന്‍റെ ഹൃദയം നിനക്കേകുന്നു...അവസാന ശ്വാസം വരെ നമ്മള്‍ ഒന്നാണ്.....ഇന്നലെ ഞാന്‍ പറഞ്ഞില്ലേ ആ സമ്മാനം....അത് ഞാന്‍ നിനക്ക് തരട്ടെ..... എന്‍റെ മനസ്സാകുന്ന മലര്‍വാടിയില്‍ ഞാന്‍ എന്‍റെ സ്വപ്നങ്ങളും ദുഖങ്ങളും പങ്കു വച്ച് വെള്ളവും വളവുമിട്ട് സൂക്ഷിച്ച ചുകന്ന പനിനീര്‍ പൂവ് വിടര്‍ന്നു...നിനക്കായ് ഞാന്‍ ആ ചെമ്പനീര്‍ ഇറുക്കുന്നു.. ഞാന്‍ ഇവളെ നിന്‍റെ പേരിട്ടാണ് വിളിക്കുന്നത്.....അമ്മയുണ്ടായിരുന്നെങ്കില്‍ ഇത് ഇറുക്കാന്‍ സമ്മതിക്കില്ലായിരുന്നു....ഓ മൈ ഡിയര്‍...ഐ ലവ് യു...." അവന്‍ ചെവിയില്‍ നിന്നും സെല്‍ ഫോണ്‍ പോക്കറ്റില്‍ത്തിരുകി....
നോബിന്റെ കൈകള്‍ എന്‍റെ നേരെ അടുത്തു.....ഇത്രയുംദിവസം തന്റേത് മാത്രം എന്ന് കരുതിയ കൈകള്‍ തന്‍റെ പ്രാണന്‍ എടുക്കാനായിരുന്നോ? തന്നോട് പങ്കുവച്ച മുഹൂര്‍ത്തങ്ങള്‍ അത്...അത് മറ്റൊരാള്‍ക്ക് വേണ്ടി ആയിരുന്നോ?
അറിയില്ല.................മുള്ളുകള്‍ അവനെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു..
എങ്കിലും അവന്‍ സ്നേഹിച്ച അവളുടെ മാറില്‍ച്ചേര്‍ത്തുപിടിച്ചു കിടക്കുമ്പോള്‍
അവന്‍റെ ഗന്ധം എന്നിലേക്ക് ആഴ്ന്നിറങ്ങി.......
നഷ്ടപ്പെട്ട പനിനീര്‍ പൂവിന്‍റെ ഘാതകനെ പഴിക്കുമ്പോലും മേരി ടീച്ചര്‍ക്ക് ഉള്ളില്‍ സന്തോഷത്തിന്‍ തിരയിളക്കം..രണ്ടു പനിനീര്‍ മൊട്ടുകള്‍ പുതുതായി ഉണ്ടായിരിക്കുന്നു.......റോസിന്‍ പോയി..എങ്കിലും ഇവര്‍ക്കും പേര് ഇടണം.....ഹാ.... നോബിനോട് ചോദിക്കാം. മെല്ലെ ടീച്ചര്‍ ആ മൊട്ടുകളെ തലോടി......