Monday, November 22, 2010

ആത്മകഥ ജനിക്കുന്നു..

നേര്‍ത്ത ഒരു ചാറ്റല്‍ മഴ !!!! മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ അവള്‍ എഴുതാന്‍ ഒരുങ്ങി "അവളുടെ ആത്മകഥ " നൂറു വട്ടം ചിന്തിച്ചു പിന്നെയുറപ്പിച്ചു    എഴുതുക തന്നെ!!!!!! ജനലിന്നഭിമുഖമായി ആണ് അവള്‍ ഇരുന്നത് .ദൂരെ നിന്നും അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങള്‍  ചീറിപ്പായുന്നു. ഒരുനിമിഷം അങ്ങനെ ഇരുന്നു .അതിനിടയില്‍ ആംബുലന്‍സിന്റെ അരോചകമായ ഗാനം.അതവളെ അസ്വസ്ഥയാക്കി.രാത്രിയിലെ ഖനീഭവിച്ച നിശബ്ദതയില്‍ ഇടയ്ക്കിടെ മരണത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ തോന്നി.ചതി,കളവു,വഞ്ചന എന്നത് ജീവിതത്തില്‍ മാത്രം ചെയ്യാന്‍ കഴിയുന്നത് ,എന്നാല്‍ മരണത്തില്‍ അസാധ്യം  അല്ലെ..? അഴിഞ്ഞ തലമുടിയും നീറുന്ന മനസ്സുമായ് നിദ്രയില്ലാതെ സഹസ്ര രാത്രികള്‍ കഴിച്ചുകൂട്ടിയ വളെ ഓര്‍ത്തു ഒരു നിമിഷം.

നക്ഷത്രങ്ങള്‍ അങ്ങകലെ പരിഹാസച്ചിരി തൂകി അവളെത്തന്നെ നോക്കിയിരിക്കുകയാണ്.എങ്ങിനെ തുടങ്ങും എന്നവള്‍ക്ക് അറിയില്ല.

എന്തോ ഒരു ശബ്ദം! ജനലിലൂടെ വെളിയിലേക്ക് നോക്കി .അപ്പുറത്തെ തോമസ്‌ ചേട്ടന്‍ ! "നീ വരുന്നോ വെളിമാനത്ത് ...1000 ഷാപ്പുകള്‍ തുറന്നിട്ടുണ്ട്..." നല്ല ഈണത്തോടെ പാടുന്നു .നിലത്ത്  കാലുകള്‍ ഉറക്കുന്നില്ല.ഹോ ! ഇന്ന് കോള് തന്നെ! തോമസ്‌ ചേട്ടന്‍ ആരെന്നറിയുമോ? പ്രശസ്ത കമ്പനിയുടെ  എക്സികുട്ടിവ്    ഡയറക്ടര്‍ .രാവിലെ കണ്ടാല്‍ എക്സികുട്ടിവ്  വൈകീട്ട്  ഈ കോലം.

ചേട്ടാ..എന്തിനാ ഇങ്ങനെ കുടിക്കണേ എന്ന് ചോദിച്ചാല്‍ പറയും ..."മക്കളേ ഒഴിവാക്കാന്‍ പറ്റാത്ത കമ്പനി ആണെങ്കില്‍ മാത്രം ! എന്റെ മക്കള്‍ ആണേ സത്യം! പാര്‍ട്ടിക്കോ മറ്റോ ...1 - 2 പെഗ്
...ഹേയ് ...പക്ഷെ കക്ഷിക്ക് എന്നും പാര്‍ട്ടിയാ ....."ഇതിയാന്നിതെന്നാത്തിന്റെ  സൂക്കേടാ...@# കുടിച്ചാ വയറ്റി കിടക്കണം ഞാന്‍ വലിഞ്ഞു കേറി വന്നവള്  ഒന്നുമല്ല ..." തുടങ്ങി, മറിയാമ്മ ചേച്ചീടെ പ്രകടനം !! ഇനി ചെവിയില്‍ ഒരു പഞ്ഞി തിരുകാം ...ഹാ...ലോകത്തിന്റെ ഒരു പോക്കേ....

പിന്നെയും കൈകള്‍ക്കിടയില്‍ പേന എഴുതുവാന്‍ വെമ്പലോടെ കാത്തിരുന്നു.ശ്രദ്ധ മാറുന്നു.മെഴുകുതിരിരുടെ നാളം നിഷ്പµമായ്‌ നിന്നു.കൈകള്‍ ചലിക്കാന്‍ തുടങ്ങി. "ഇന്നലെകള്‍ ഉണ്ടായിരുന്നു അതൊന്നും എന്റെതായിരുന്നില്ല.ഇന്ന് ...അത് എന്റെതാണോ ? നാളെ അത് ഉണ്ടാകുമോ എന്തോ ? ചിറകറ്റ പക്ഷി.. ചിറകുകള്‍ തളര്‍ന്ന പക്ഷി  ഇനി എങ്ങിനെ പറക്കും ?"ശരിക്കും  തെറ്റിനും ഇടയില്‍ ....സുഖത്തിനും ദുഖത്തിന് ഇടയില്‍ ഹിതത്തിനും അഹിതത്തിനും അപ്പുറം.കേവലം ശൂന്യത മാത്രം!!!!!ഓര്‍മ്മയില്‍ ഒരു മുഖം !!! .പെട്ടെന്ന് ഒരു നിശ്വാസത്തോടെ അവള്‍ തന്റെ ഇരിപ്പിടത്തിലേക്ക് ചാരി ഇരുന്നു .വേണ്ട...ഇങ്ങിനെ തുടങ്ങണ്ട... ആ എഴുതിയ പേപ്പര്‍  ആരെയോക്കെയോടോ ഉള്ള ദേഷ്യം പോലെ ചുരുട്ടി ചവറ്റു വീപ്പ ലക്ഷ്യമായ് എറിഞ്ഞു .

പിന്നെയും മനസ്സും ശരീരവും പേനയും ഒരുങ്ങി .എന്താണ് എഴുതേണ്ടത്?
ചതിയുടെയും,വഞ്ചനയുടെയും,കഥ.ദുഖത്തിന്റെയും,ത്യാഗത്തിന്റെയും കഥ.കപടമായ സ്നേഹത്തിന്റെ കഥ.ഇനി ഒരു പെണ്‍കുട്ടിക്കും സംഭവിച്ചു കൂടാ.വര്‍ഷങ്ങള്‍ ഭീകരമായ കാഴ്ചകള്‍ കണ്ട് താന്‍ കഴിഞ്ഞു.ജാഗ്രത്തിലും ,നിദ്രയിലും,വ്യക്തമല്ലാത്ത പേടി സ്വപ്നം തന്നെ ഭയപ്പെടുത്തി..ചര്യകളില്‍, വിചാരങ്ങളില്‍ ,സ്വപ്നങ്ങളില്‍ എല്ലാം അത് കരിനിഴല്‍ വീഴ്ത്തി.ഭീകരമായ ഒരു ദുര്‍വിധിയായ്‌ അവന്‍ ജീവിതത്തിലേക്ക് അന്ന്‍ കടന്നു വന്നു.ഇപ്പോള്‍ എല്ലാത്തിനും ഒടുവില്‍ അവശിഷ്ട ജീവിതത്തിന്റെ പുറന്തോടിനെപ്പോലും  ഭസ്മീകരിക്കുന്ന ഓര്‍മ്മകളായ്‌ മാറിയിരിക്കുന്നു.ആ ഓര്‍മകളുടെ ചിത ഇപ്പോള്‍ എരിഞ്ഞടങ്ങി. തന്റെ ഹൃദയം ഒന്ന് പിടഞ്ഞു.നെറ്റിയില്‍ ഒരു തുള്ളി വിയര്‍പ്പു പൊടിഞ്ഞു .തന്റെ നീണ്ട 5 വര്‍ഷങ്ങള്‍ !!!!എങ്ങിനെ കഴിച്ചു കൂട്ടി എന്നറിയില്ല.ജീവിതത്തിലെ ചില നഷ്ടങ്ങള്‍ ലാഭമായ് മാറാം.മനസ്സില്‍ ചോദ്യങ്ങളുടെ ശരവര്‍ഷം!!!ഇതിനെല്ലാം ഒരു ഉത്തരം മാത്രം!ജീവിക്കുക...ജീവിച്ചേ മതിയാകൂ ......സൌഭാഗ്യങ്ങളെപ്പറ്റിയുള്ള സ്വപ്‌നങ്ങള്‍ തനിക്കിനി സാധ്യമാണോ?എഴുതാന്‍ ഒരുങ്ങിയ കൈകള്‍ തണുത്തു വിറങ്ങലിച്ചിരിക്കുന്നു.തന്റെ ശ്വാസത്തിന്റെ ഗതി അറിയാന്‍ കഴിയുന്നു.ഹൃദയം പട പടാന്ന്‍ മിടിക്കാന്‍ തുടങ്ങി.

"കൊഞ്ചി ...കരയല്ലേ..മിഴികള്‍ നനയല്ലേ"..ഓ ...തന്റെ മൊബൈലില്‍ സന്ദേശം വന്നതാണ് .നോക്കി,തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ .. സുപ്രഭാതവും ശുഭരാത്രിയും നേരുന്നവര്‍ ..അങ്ങനെ ഒരു ആശ്വാസം എങ്കിലും     ഉണ്ടല്ലോ തനിക്ക്..തികച്ചും ദൈവികം തന്നെ.!!!കൂടെ ടിന്റുമോന്റെ മെസ്സേജും ....വായിച്ചിട്ട് ചിരിക്കാനല്ല തോന്നിയത്,വന്ന്‍ വന്ന്‍ അവന്   സഭ്യത തീരെ ഇല്ലാതായിരിക്കുന്നു.

വെളിച്ചത്തിന്റെ വ്യാസത്തിന്  വെളിയില്‍ അരണ്ട വെളിച്ചത്തില്‍ ഗാVനിദ്രയില്‍  ലയിച്ച ദീപയെ നോക്കി.മനുഷ്യന് വേണ്ടി ഉറക്കം സൃഷ്ടിച്ച ദൈവം എത്ര കരുണാമയനാണ്‌! താന്‍ മതിമറന്നുറങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി,എന്ന് വേദനയോടെ അവള്‍ ഓര്‍ത്തു.ദീപയുടെ കല്യാണം ആണ് ,4 വര്‍ഷത്തെ പ്രണയത്തിന്റെ സാക്ഷാത്കാരം.തന്റെ പ്രാണപ്രിയന്  വേണ്ടി യുള്ള കാത്തിരിപ്പിന്റെ പരിസമാപ്തി.6 നു ആണ് വിവാഹം,തനിക്കും കൂടണം.അവള്‍ മധുരസ്വപ്നത്തിലാണെന്ന്  തോന്നുന്നു.പെട്ടെന്നൊരു ശബ്ദം.പിന്നില്‍ അശ്വതി,കോട്ടയം കാരി കുറുമ്പി..പാവം ആണ് കേട്ടോ ...

"എന്താ ദേവൂ ഇത്? കൊച്ചിന് ഉറക്കമൊന്നുമില്ലേ? ഒരു ആത്മകഥ!!!,ആളുകള്‍ 50 വയസ്സ് കഴിയുമ്പോള്‍ എഴുതുന്നത് ആണിത്.നേരെ ചൊവ്വേ വല്ലതും എഴുതൂ ...ഇതൊക്കെ പകല്‍ എഴുതിക്കൂടെ ? മനുഷ്യര്‍ ഉറങ്ങുന്ന സമയത്താ,അതാ..!!!"കുപ്പിയിലെ വെള്ളവും കുടിച്ച് തിരിഞ്ഞു കിടന്നു ഉറക്കം പിടിച്ചു.ഒന്നോര്‍ത്താല്‍ അവള്‍ പറയുന്നതിലും കാര്യം ഉണ്ട്.10 മണിക്ക്  ലൈറ്റ് ഓഫ്‌ ചെയ്ത് കിടക്കണം എന്നാണ് ഹോസ്റ്റല്‍ നിയമം(താന്‍ മെഴുകുതിരിയും കത്തിച്ച് കുത്തിയിരിക്കുന്നു.).പിന്നെയും മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു.കോറിഡോറില്‍ ചെരുപ്പടി  ശബ്ദം കേള്‍ക്കാം.കാവല്‍ക്കാരന്‍ ആയിരിക്കും.

മെഴുകുതിരി പകുതിയില്‍ അധികം കത്തി തീര്‍ന്നിരിക്കുന്നു..തനിക്കു വേണ്ടി സ്വയം എരിഞ്ഞു തീര്‍ന്നിരിക്കുന്നു. മഴയുടെ കനം കുറഞ്ഞു.അതിന്റെ ഗന്ധം,താളാത്മകത,ശ്രുതിമാധുര്യം ഇതെല്ലം തനിക്കു പ്രിയം.തനിക്കു വേണ്ടി കണ്ണീര്‍ പൊഴിക്കുകയാണോ??അവള്‍ ഓര്‍ത്തു . മെല്ലെ ജനല്‍ പാളികള്‍ അടച്ചു.വിയര്‍പ്പിനാല്‍ നനഞ്ഞ കടലാസ്സുകള്‍ മടക്കി,പേന അടച്ചു.വേണ്ട അശ്വതി പറഞ്ഞ പോലെ 50 ആവട്ടെ.മെല്ലെ കൊതുവലക്കുള്ളില്‍ കിടക്കയിലേക്ക് ചാഞ്ഞു .തൊട്ടടുത്ത് ചിരിച്ചു,പരിഭവം  പറഞ്ഞും പിരിഞ്ഞു കിടക്കുന്ന ദീപ, അപ്പുറം കൂര്‍ക്കം വലിച്ച്ച്ചുറങ്ങുന്ന   അശ്വതി.നിശ്വാസത്തിന്റെ   ശബ്ദം പോലും ഇല്ലാതെ അവള്‍ കിടന്നു.ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി.റേഡിയോ മാന്ഗോ 91.9  നാട്ടിലെങ്ങും പാട്ടായി..."നിറമാര്‍ന്നോരെന്‍  നിനവിന്നിതാ....പ്രണയശലഭങ്ങ  ..."മെല്ലെ അവളുടെ കണ്‍ പീലികള്‍ ചുംബനത്തില്‍ അമര്‍ന്നു.....
ഗാഡമായ നിദ്രയിലെക്കവള്‍ വഴുതി വീണു...പുതിയ കഥ (സന്തോഷത്തിന്റെ) ജനിക്കും വരെ.........

*******************************************************************************

Monday, November 15, 2010

കുമാരന്‍ മാഷ്‌

"കൌസല്യ സുപ്രജ രാമ .....സന്ധ്യാ ..... "
മെല്ലെ കുമാരന്‍ മാഷുടെ കൈകള്‍ മൊബൈലിന്റെ red button ഇല്‍ അമര്‍ന്നു.
പിന്നെയും മാഷ്‌ ചുരുണ്ട് കൂടി കിടന്നു."ഹോ ...അലാറം കേട്ടതിനു ശേഷം ഉള്ള ഈ കിടത്തം!! അതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ വയ്യ!!! ഒന്നുകൂടി ആ   മധുര സ്വപ്നത്തിന്റെ climax ഊഹിച്ചെടുക്കാന്‍ ശ്രമിക്കവേ ഞെട്ടി എണീറ്റ് നോക്കി സമയം പിന്നെയും 30 മിനുറ്റ് കഴിഞ്ഞിരിക്കുന്നു.


എന്ത് പറ്റി എനിക്ക് ??? മാഷ്‌ ഓര്‍ത്തു...എന്തായിരുന്നു ആ സ്വപ്നം?? സ്വപ്നമോ മിഥ്യയോ?? അറിയില്ല .എന്തോ തന്നെ അലട്ടുന്നു.എന്താദ് ?ആ ...എന്തോ ആവട്ടെ . ഒരു മൂളി പ്പാട്ട് പാടി ..."ഇഷ്ടമല്ലേ ..ഇഷ്ടമല്ലേ "ഒരു വമ്പന്‍ കൊതുക് മൂക്കിനു കടിച്ചു പിടിക്കുന്നു...ഒറ്റ  അടി!! ഹോ A +ve  രക്തം.കൊച്ചിയിലെ കൊതുകിനെ കുറിച്ച പറയാത്തതാ ഭേദം ....കൊതുവല ഇട്ടിട്ട ഒരു കാര്യവുമില്ല
എന്നാലും മനസ്സിന് ഒരു വെപ്രാളം .ഒരു എത്തും  പിടിയും കിട്ടനില്ല്യാലോ ?ഏതായാലും ഇന്നത്തെ പ്രോഗ്രാം തുടങ്ങാം ..പൈപ്പ് തുറന്നപ്പോള്‍ വെള്ളമില്ല .corparation കാരെ ശപിച്ചുകൊണ്ട് പിറുപിറുത്തു .ഹാ ഇന്നലെ പിടിച്ചു വച്ച 2 ബക്കറ്റ്‌ വെള്ളം ഉണ്ട് അതില്‍ ഒതുക്കാം .മനസ്സിന് എന്താ ഒരു ഉന്മേഷക്കുറവു?
ഉമ ടീച്ചറെ ഒന്ന് വിളിച്ചാലോ? വേണ്ട ഒരാഴ്ച മുന്നേ വന്നു ജോയിന്‍ ചെയ്തതാണ് പക്ഷെ എന്തോ ഒരു ആത്മബന്ധം എന്താണെന്നു മനസ്സിലാവുന്നില്ല.എന്ത് കൊണ്ടാണ് ഉമ ടീച്ചറെ പോലെ ഒരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാഞ്ഞത്?ഉത്തരം ഇല്ലാത്ത ചോദ്യം !!! കണ്ണാടിയില്‍ നോക്കി തലമുടി ചീകി .ഒന്ന് തിരിഞ്ഞു നോക്കി .യൌവ്വനം കഴിഞ്ഞിരിക്കുന്നു ചില വെളുത്ത തലമുടിയിഴകള്‍ അസ്വസ്ഥനാക്കി .കുഴപ്പമില്ല സുന്ദരനാണ് . എന്താണ് ഈ സൗന്ദര്യം?ബാഹ്യമായ സൗന്ദര്യത്തെക്കാളും ആന്തരിക സൗന്ദര്യം ആണ് വേണ്ടതെന്നു പ്രസംഗിക്കുന്ന   എനിക്ക്  ഇന്ന് എന്ത് പറ്റി ?"ഗ്യാവൂ ...." ഹി എന്റെ ചക്കുടൂ ....നിനക്കെന്ത പറയാനുള്ളത്? ചക്കുടു മാഷുടെ സ്വന്തം പൂച്ച. "നിനക്ക് വിശക്കുന്നോ?"  അവനെ മാറോട് ചേര്‍ത്തുപിടിച്ചു.

എല്ലാം കഴിഞ്ഞ് ഉമ്മറ വാതില്‍ പൂട്ടിയപ്പോള്‍ മണി  7.30 .ബാലന്‍ ചേട്ടന്റെ കടയില്‍ നിന്നും പുട്ടും കടലയും കഴിക്കുമ്പോള്‍ ബാര്‍ബര്‍  ശശി ചോദിച്ചു "മാഷ്ക്ക് ഇന്ന് എന്ത് പറ്റി ?" ഇതേ ചോദ്യം തന്നെ രാവിലെ മുതല്‍ തന്നോട് തന്നെ ചോദിക്കുകയാണ് ..ഉത്തരം ഇനിയും കിട്ടിയില്ല ....മാഷ്‌ ബസ്‌ സ്റ്റോപ്പില്‍ എത്തി. നേരെ നോക്കിയാല്‍ YWCA  ഹോസ്റ്റല്‍ കാണാം.മാഷുടെ കണ്ണുകള്‍ മാത്രമല്ല മനസ്സും അങ്ങോട്ടാണ്.ഉമ ടീച്ചര്‍ ഇറങ്ങിയോ ആവോ? ഒരു മിസ്സ്‌ കാള്‍ കൊടുത്താലോ? ഹേയ്‌...വേണ്ട !! ടീച്ചര്‍ എന്ത് വിചാരിക്കും ? മനസ്സിന്റെ കോണില്‍ എവിടെയോ ഉണ്ട് ..മാഷ്‌ ചിന്തിച്ചു!! എന്തിനു ഓര്‍ക്കണം? അഥവാ ടീച്ചറുടെ സ്വരമാധുരിയാണോ തന്നിലേക്ക് ആ വ്യക്തിത്വത്തെ തന്നിലേക്ക് അടുപ്പിക്കുന്നത്? മനസ്സില്‍ പ്രണയമോ? ഛെ ..അല്ല...ഓര്‍ത്തപ്പോള്‍ തന്നോടു തന്നെ ദേഷ്യം തോന്നി ...അടുത്ത് നിന്ന പയ്യന്‍ തന്നെ നോക്കുന്നു മാഷെ എന്ത് പറ്റി ?

വേഗം അടുത്ത ബസ്‌ പിടിച്ചു സ്കൂളില്‍ എത്തി..മനസ്സിനെ ശാന്തമാക്കി.ആദ്യത്തെ പീരീഡ്‌  കണക്ക് .എങ്ങിനെയോ അത് കഴിഞ്ഞ് .മനസ്സിന് വീണ്ടും അസ്വസ്ഥത.തിരിച്ചു സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോള്‍ ഒരു ആള്‍ ക്കൂട്ടം.വേഗം അങ്ങോട്ട്‌ പാഞ്ഞു. ഉമ ടീച്ചര്‍ ബോധം ഇല്ലാതെ കിടക്കുന്നു .ഒരു ഫോണ്‍ വന്നതാണ്‌ അത്രേ ...വീണ്ടും ആ ഫോണ്‍ റിംഗ് ചെയ്യുന്നു.മാഷ്‌ എടുത്തു,ടീച്ചറുടെ അച്ഛന്‍ പറഞ്ഞു . "സന്തോഷിനു സുഖമില്ല സിറ്റി ഹോസ്പിറ്റലില്‍ ...വേഗം വരൂ എന്ന് "ടീച്ചറെയും കൂട്ടി ബാക്കിയുള്ള ടീചെര്സ്‌  ഹോസ്പിറ്റലില്‍ ...ഡോക്ടര്‍ പറഞ്ഞു എത്രയും വേഗം A + ബ്ലഡ്‌ വേണം..ഒന്ന് ആലോചിച്ചില്ല ..കുറച്ചു മണിക്കൂറുകള്‍ ദൈവത്തിന്റെ കൈയ്യില്‍ ....

മാഷ്‌ പഞ്ഞി കൊണ്ട് കൈയ്യില്‍ ഉരസി ICU വില്‍ നിന്നും പുറത്തിറങ്ങി .....ടീച്ചറുടെ മുഖം നോക്കാന്‍ വയ്യ....ടീച്ചര്‍ ഓടി വന്നു മാഷിന്റെ കാല്‍ക്കല്‍ വീണു ..."മാഷേ എന്റെ മോന്‍... ... മാഷ്‌ അവന്റെ ജീവന്‍ രക്ഷിച്ചു .....ഞാന്‍ കടപ്പെട്ടിരിക്കുന്നു....."മെല്ലെ മാഷ്‌ ടീച്ചറെ ഉയര്‍ത്തി കണ്ണുനീര്‍ തുടച്ചു ........
എല്ലാം ശരിയാകും ..... തിരിഞ്ഞു നടക്കുമ്പോള്‍ മാഷുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണുനീര്‍ ഹോ..മാഷുടെ ചോദ്യത്തിന് ഉത്തരം കിട്ടി ...മനസ്സ് നിറഞ്ഞു........

*********************************************************************************